Sunday, August 30, 2009

ഇവിടെ ഓണം തുടങ്ങികെട്ടോ..


ഇതിനെ നിങ്ങൾക്കെങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം..
ഇവിടെ, മലയാളനാട്ടിൽ ഇങ്ങനെയൊക്കെയാ കെട്ടോ ഓണം തുടങ്ങുന്നത്..
കേട്ടില്ലേ, മലയാളിയെ ഒരു ദിവസം പുലർത്താൻ ഒരു കോടി രൂപയുടെ മദ്യം വേണമത്രേ..!!
ഇതു പാവപ്പെട്ടവന്റെ ഓണാഘോഷമാണു..
പണക്കാരന്റെയാകുമ്പോൾ ആ, ഓ.സി.ആർ കുപ്പിയുടെ സ്ഥാനത്ത് വല്ല സ്മിർനോഫ്ഫോ, ജോണിയോ,ഷിവാസോ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും മുന്തിയ ഇനം ബ്രാൻഡൊ ഒക്കെ ആകും..
എന്നാലും ആഘോഷത്തിന്റെ രീതി ഇങ്ങനെയൊക്കെത്തന്നെയായിരിക്കും..

അപ്പോൾ ഇവിടെ ഓണം തുടങ്ങി കെട്ടോ..!!
എല്ലാ ബൂലോകർക്കും ചിയേർസ്..!! അല്ല ‘ഓണാശംസകൾ’

Thursday, August 27, 2009

മേയ്ഡ് ഫോർ ഈച്ച് അതെർ..


നാം ഒന്ന്..
നമ്മൾ ഒന്ന്..

Sunday, August 23, 2009

വെളിച്ചത്തെ കീഴടക്കാനുള്ള ഒരു പരീക്ഷണം..


വെളിച്ചത്തെ കീഴടക്കാനുള്ള പരിശ്രമത്തിലാണു ഞാൻ..
മറ്റു നക്ഷത്ര നഗരങ്ങളെ അപേക്ഷിച്ച്, തൊടുപുഴ നഗരം പരീക്ഷണത്തിനു അത്ര സൌകര്യപ്രദമല്ലാത്തതിനാൽ;
കഴിഞ്ഞ ദിവസം നിർമിച്ച ഒരു ‘സാദാ‘ സ്റ്റേജ് ഡെക്കറേഷൻ (കല്യാണ മണ്ഡപം) പരീക്ഷണത്തിനു വിധേയമാക്കി..
സ്റ്റേജിലുള്ള നാച്ചുറൽ ലൈറ്റിനെ ഒപ്പിയെടുക്കുക അല്ലെങ്കിൽ ഒപ്പിയെടുത്താൽ എന്തായിരിക്കും ഫലം; എന്നതായിരുന്നു ലക്ഷ്യം..

Thursday, August 20, 2009

മൂലമറ്റം ഭൂഗർഭവൈദ്യുതനിലയം


നാടുകാണി വ്യൂപോയിന്റിൽ നിന്നുള്ള ദൃശ്യം..
ഏകദേശം രണ്ടായിരത്തിലേറെ അടി താഴ്ചയിൽ കാണപ്പെടുന്ന ഈ കാഴ്ച എന്താണെന്നറിയേണ്ടെ??
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭവൈദ്യുതനിലയമാണിത്..
മൂലമറ്റത്ത് സ്ഥിതിചെയ്യുന്നു..



Tuesday, August 18, 2009

ശൂ...!!


ശൂ...!!

Sunday, August 16, 2009

കള്ളുകുപ്പീം ഗ്ലാസും കിട്ട്യാൽ..





കള്ളു കുപ്പീം ഗ്ലാസും കിട്ട്യാൽ..
കുട്ട്യോളും വീടൊന്നും വേണ്ടാന്നോ..




നിയമപരമായ ഒരു മുന്നറിയിപ്പ് ചുവടെ; താഴെയുള്ള ലിങ്കിൽ പോയി ആഡിയോ പ്ലേ ചെയ്ത് കേൾക്കൂ..

kallu kuppeem glasum.mp3

Friday, August 14, 2009

ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന..


ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന..

Wednesday, August 12, 2009

കോടമഞ്ഞാൽ തഴുകിയുറങ്ങുന്ന താഴ്വരകളും, മലനിരകളും..







കോടമഞ്ഞാൽ പുതച്ചുറങ്ങുന്ന നിരവധി മലനിരകളാലും, താഴ്വാരങ്ങളാലും സമ്പന്നമാണീ മലനാട്..
ഇടുക്കിജില്ലയിലെ പാറമടയിൽ നിന്നും പെരിങ്ങാശ്ശേരിയിലേയ്ക്കു പോകുന്ന വഴിക്കിടയിലാണീ വിജനമായ ‘ആത്മഹത്യാമുനമ്പ്’ സ്ഥിതിചെയ്യുന്നത്..
തികച്ചും, പേരിനനുയോജ്യമായ രീതിയിൽ തന്നെ പ്രകൃതി ഈ സ്ഥലത്തെ പണിതുവെച്ചിരിക്കുന്നു..
കോടക്കാറ്റിന്റെയും, കോടമഞ്ഞിന്റെയും തഴുകലേറ്റ് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ അവിടെ എത്തിച്ചേർന്നത്..
മലനിരകളുടെ നെഞ്ചിലേറിനിന്ന് താഴ്വാരത്തിന്റെ അഗാധതയിലേക്ക് മിഴികൾ പായിക്കുമ്പോൾ; കോടമഞ്ഞിനിടയിലൂടെ അവ്യക്തമായി പച്ചപ്പിന്റെ നിറം കാണാമായിരുന്നു..
വായുവിൽ, വീശിയടിക്കുന്ന കാറ്റിൽ ഓടിക്കളിക്കുന്ന മഞ്ഞിന്റെ നനുത്ത നൂൽകഷ്ണങ്ങളെ കൈകളിൽ കോരിയെടുത്തുഞാൻ ആവേശത്താൽ ആഞ്ഞാഞ്ഞു പുണർന്നു..

മടങ്ങണമെന്നുണ്ടായിരുന്നില്ല!!
പക്ഷേ... മടങ്ങാതിരിക്കാനാവില്ലല്ലോ...

Sunday, August 9, 2009

പൂന്തേൻ നുകരും പൂമ്പാറ്റ..




പൂവുകൾ തോറും കയറിയിറങ്ങി പൂന്തേൻ നുകരുന്ന സുന്ദരികളായ പൂമ്പാറ്റകൾ..

Saturday, August 8, 2009

അണ്ണാറക്കണ്ണാ വാ; പൂവാലാ... ചങ്ങാത്തം കൂടാൻ വാ !!!


അണ്ണാറക്കണ്ണാ വാ... പൂവാലാ;
ചങ്ങാത്തം കൂടാൻ വാ...

അപ്പുവേട്ടന്റെ മകൻ മനുകുട്ടൻ ആവണികുട്ടിയെ ഭ്രമരത്തിലെ സൂപ്പെർഹിറ്റ് പാട്ടായ ‘അണ്ണാറക്കണ്ണാ വാ... പൂവാലാ; ചങ്ങാത്തം കൂടാൻ വാ...’ എന്ന ഗാനം പഠിപ്പിക്കാനുള്ള ശ്രമത്തിൽ...

ഈ സീസണിൽ നാട്ടിലെത്തിയ പ്രവാസിമലയാളികൾക്കെല്ലാം അടുത്ത അവധിവരേയും ഗൃഹാതുരത്വത്തിന്റെ മധുരം നുണയാൻ ഈ ഗാനം തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു...

സൂപ്പെർ ഹിറ്റായ ആ ഗാനം

ഇവിടെ

കേൾക്കാം...



ബന്ധപ്പെട്ടൊരു പോസ്റ്റ്

ഇവിടെ

കാണാം..



(ഫോട്ടോയെടുത്തതു എന്റെ കാമെറായിൽ അപ്പുമാഷ്)

Wednesday, August 5, 2009

തേക്കടി യാത്രകൾ-1

തേക്കടി യാത്രകൾ-1; 26/06/2009

തലേദിവസം ഉച്ചതിരിഞ്ഞുതൊട്ടു പെയ്യാൻ തുടങ്ങിയ മഴ ശമിച്ചിട്ടുണ്ടായിരുന്നില്ല. വെളുപ്പിനു അഞ്ചരയ്ക്കു വച്ചിരുന്ന അലാറാം തുടർച്ചയായി മുഴങ്ങിയപ്പോൾ, തെല്ല് ആലസ്യത്തോടെ എഴുന്നേറ്റ് ടി.യാനെ ഓഫാക്കി കിടക്കയിലേക്കുതന്നെ ചുരുണ്ടുകൂടി. രണ്ടുദിവസം മുൻപുള്ള തെളിഞ്ഞ പ്രഭാതത്തിലായിരുന്നു, തേക്കടി സന്ദർശിക്കണം എന്ന് ശക്തമായ ആഗ്രഹം മനസ്സിനുള്ളിലേക്ക് ആഴത്തിൽ വേരൂഴ്ന്നിയതും; ഇരുപത്തിയാറാം തീയതി പോയേക്കാം എന്നു തീരുമാനിക്കപ്പെട്ടതും. പഠനകാലത്ത് നിരവധിതവണ കുമളിവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും, തേക്കടി ഒരു അപ്രാപ്യലക്ഷ്യമായി എന്നും അവശേഷിച്ചുതന്നെ നിലകൊണ്ടു. നയനങ്ങൾക്കു കുളിർമ്മയേകുന്ന തേക്കടിയിലെ പ്രകൃതിദൃശ്യങ്ങൾ, പലവിധ പത്രമാധ്യമങ്ങളിലൂടെ കാണുവാനിടവരുമ്പോഴെല്ലാം; അവിടം ഇതുവരെ സന്ദർശിക്കാൻ പറ്റാതിരുന്നതിന്റെ ഒരു വിടവ് നറുതേങ്ങൽ പോലെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. ജാലകത്തിനപ്പുറത്ത്, മഴ ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. മഴക്കാലത്തുള്ള ദുർഘടമായ യാത്ര ഉണ്ടാക്കിയേക്കാവുന്ന വിരസതയേപറ്റിയോർത്ത് കുറച്ചുനേരം പുതപ്പിനടിയിൽതന്നെ പതുങ്ങിയെങ്കിലും; രാവിലെ ഏഴരയോടെ പട്ടണത്തിൽ നിന്നും യാത്രതിരിക്കാം എന്ന സഹയാത്രികർക്കു കൊടുത്ത വാഗ്ദാനം മനസ്സിനുള്ളിലേക്ക് ഓളംവെട്ടിയപ്പോൾ, മനസ്സില്ലാമനസ്സോടെ കിടക്കയെ ഉപേക്ഷിച്ച് വാഷ്ബേസിന്റെ മുൻപിലേക്ക് നടന്നു.


മഴ അപ്പോഴും തോർന്നിട്ടുണ്ടായിരുന്നില്ല. ഏകദേശം എട്ടുമണിയോടെ ഞങ്ങൾ ആറുപേർ എന്റെ കാറിൽ തേക്കടി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. സാധാരണ ഓരോ വഴിക്കുള്ളയാത്രയിലും പ്രഭാതഭക്ഷണം കഴിക്കുന്നതിനു അതാത് വഴികളിൽ ഇഷ്ടപ്പെട്ട ഒരു ഭോജനശാലയെങ്കിലുമുണ്ടാകും. അങ്ങനെയുള്ള ഒരു വല്യപ്പന്റെ ചയക്കടയിൽ കയറി ചൂടുവെള്ളയപ്പവും, കിഴഞ്ഞുകറിയും, കട്ടങ്കാപ്പിയും യഥേഷ്ടം അകത്താക്കി; യാത്രതുടർന്നു. ഈരാട്ടുപേട്ട, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി വഴിയാണു തേക്കടിയ്ക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തിരുന്നത്. ഏകദേശം 125കി.മീ യോളമുണ്ട് തേക്കടിയിലേക്കുള്ള ദൂരം. മൂലമറ്റം, ഇടുക്കി, കട്ടപ്പന, വണ്ടന്മേട്, കുമിളി വഴിയ്ക്കും തേക്കടിക്കു പോകാം. കുട്ടിക്കാനത്ത്; കോടമഞ്ഞാൽ ആലിംഗനബദ്ധരയി നിൽക്കുന്ന താഴ്വരയെയും, ഹിൽടോപ്പിന്റെ ഉച്ചിയെയും ആവോളം കൺകുളിർക്കെ ആസ്വദിക്കണം എന്ന ഒറ്റക്കാരണത്താലായിരുന്നു ആദ്യവഴി തിരഞ്ഞെടുത്തത്. ഇടുക്കിജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ടോപ്സ്റ്റേഷൻ കുട്ടിക്കാനമാണെന്നാണെനിക്കുതോന്നുന്നത്. മുണ്ടക്കയം കഴിഞ്ഞു കുറച്ചിടചെന്നപ്പോഴേക്കും, ഒരു കൂട്ടം വാനരർ റോഡരുകിലായി അഭ്യസപ്രകടനങ്ങൾ നടത്തുന്നതു കണ്ടു. കാറിന്റെ ഡോർ വലിച്ചുതുറന്നു പുട്ടുകുട്ടിയുമെടുത്ത് ഞാനവരുടെ പിന്നാലെയോടി. എന്റെയും, സുഹൃത്തുക്കളുടെയും ധൃതിയിലുള്ള ആഗമനം അവരെ ഭയചകിതരാക്കിയെന്നുതോന്നുന്നു. വാലും പൊക്കി നാലുപാടും ചിതറിയോടി, ഓരത്തുള്ള മലയിലെ വൃക്ഷത്തലപ്പുകളിലും, മറുവശത്തുള്ള കൊക്കയിലെ കുറ്റിക്കാടിനുള്ളിലും ഒളിച്ചു. വൃക്ഷത്തലപ്പുകൾക്കിടയിലും, കുറ്റിക്കാട്ടിലും പതുങ്ങിയിരുന്ന വിരുതന്മാരിൽ ചിലർ ഒളിഞ്ഞുനോക്കുന്നതു കാണമായിരുന്നു. അല്പസമയത്തിനുള്ളിൽ അതിലൊരു ധൈര്യശാലി; കൊക്കയിലെ ഒരു മരത്തിന്റെ ശിഖരത്തിൽ കയറിയിരുന്നു ഭയാശങ്കകൾ ലവലേശമില്ലാതെ എനിക്കു ഫോട്ടോയെടുക്കാൻ പലവിധത്തിൽ പോസ് ചെയ്തുതന്നുതുടങ്ങി. മരച്ചില്ലകളിലെ തൊലികടിച്ചുപറിച്ചുതിന്നുക, മരച്ചില്ലകളിൽ വാൽചുറ്റി ഉഞ്ഞാലാടുക... അങ്ങനെയോരോ അഭ്യാസപ്രകടനങ്ങൾ ഞാൻ കാമെറായ്ക്കുള്ളിലാക്കി.


പൂർവികരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, യാത്ര തുടർന്നു. കുറച്ചിട കഴിഞ്ഞപ്പോൾ ഇടത്തേവശത്തുള്ള അഗാധമായ കൊക്കയിൽ നിന്നും, റോഡിനു സമാന്തരമായി ഉയർന്നു പൊങ്ങിയ കോടമഞ്ഞിന്റെ ബൃഹത്തായുള്ളൊരാവരണം ദർശിക്കാൻ സാധിച്ചു. റോഡ് നിരപ്പിൽ നിന്നും ഏകദേശം 1000 അടിയെങ്കിലും ആഴമുണ്ടാകും ഈ കൊക്കകൾക്കെന്നു അനുമാനിക്കാം. മലയുടെ ഉച്ചിയിൽ നിന്നു നോക്കുമ്പോൾ, താഴ്വാരത്തിലെ വളഞ്ഞുപുളഞ്ഞറോഡിലൂടെ


വാഹനങ്ങൾ സഞ്ചരിക്കുന്നത് കാണുന്നത് രസാവഹമായ കാഴ്ചയായിരുന്നു.
അനന്തരം യാത്രതുടർന്ന്; ഞങ്ങൾ തടത്തിത്താനം എന്നൊരു
സ്ഥലത്തെത്തി. വലത്തുവശത്തായി ഇടതൂർന്നു വളർന്നുനിൽക്കുന്ന ചൂളമരങ്ങൾ, വാഗമൺ മലനിരകളിലെ പൈൻ മരക്കാടുകളെ അനുസ്മരിപ്പിച്ചു.




മരങ്ങൾ വളർന്നുനിന്നിടത്തെ കടുംചുവപ്പാർന്ന മണ്ണിന്റെഘടനയാണെന്നെയേറ്റവും ആകർഷിച്ചിരുന്നത്.


യാത്രയിലുടനീളം മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കുടനിവർത്തിപ്പിടിച്ചു നിന്നിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, പാമ്പനാർ കഴിഞ്ഞ് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം ദൃശ്യമായി. ഞങ്ങൾ ചെല്ലുമ്പോൾ അനവധി വിനോദസഞ്ചാരികൾ ഈ ദൃശ്യവിസ്മയം ആസ്വദിച്ചുകൊണ്ടുനിൽക്കുന്നുണ്ടായിരുന്നു. ഈ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പത്തോളം ചെറുകടകളുമവിടെയുണ്ടായിരുന്നു. കുട്ടിക്കാനം മലനിരകളില്‍ നിന്നുത്ഭവിച്ച് പമ്പയാറിന്റെ കൈവഴികളില്‍ ഒഴുകിയെത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടം ഒട്ടേറെ വിനോദസഞ്ചാരികളുടെ കാമെറാക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.


പലയിടത്തും ഇറങ്ങിയും, കയറിയും യാത്രചെയ്തതിനാൽ ഒട്ടേറെ സമയം നഷ്ടപ്പെടുകയുണ്ടായി. താമസിച്ചു ചെന്നാൽ തേക്കടിയാത്ര വൃഥാവിലായാലോ എന്ന ശങ്കനിമിത്തം കുട്ടിക്കാനത്തും, പീരുമേട്ടിലും ഇറങ്ങി പ്രകൃതിഭംഗിയാസ്വദിക്കാൻ സമയം കളഞ്ഞില്ല. അപ്പോഴും തിമിർത്തു പെയ്തുകൊണ്ടിരുന്ന മഴ, ആസ്വാദനത്തിന്റെ രസച്ചരടു പൊട്ടിക്കാൻ ഹേതുവാകുകയും ചെയ്തു.



വണ്ടിപ്പെരിയാറിനും കുമളിക്കും ഇടയ്ക്കുള്ള വാളാടി എന്ന സ്ഥലമാണിത്. വാളാടിയിലെയും, നെല്ലിമലയിലേയും മൊട്ടക്കുന്നുകളിൽ സമൃദ്ധിയായി വളർന്നു നിന്നിരുന്ന തേയിലച്ചെടികളും, തമിഴ്ചുവയുള്ള പരിസരപ്രദേശങ്ങളും, അവിടത്തെ മനുഷ്യരുടെ ഭൌതികവും, ശാരീരികവും, മാനസികവുമായ ചുറ്റുപാടുകളും, ജീവിതശൈലികളും തികച്ചും നിരീക്ഷണവിധേയമാക്കേണ്ട വിഷയം തന്നെയാണ്.


അപ്പോഴേക്കും, ഞങ്ങളുടെ വയറുകളുടെ അന്തർഭാഗത്തുനിന്നും വിശപ്പിന്റെ ഒരാരവം ഉയർന്നു തുടങ്ങിയിരുന്നു. ഹൈറേഞ്ചിലെ ചെറുകിട ഭോജനശാലകളിൽനിന്നും ഭക്ഷിക്കുന്നത് അത്യന്തം ഉന്മേഷം തരുന്ന ഒന്നാണു. ദേഹി തുളച്ചുകയറും തണുപ്പിൽ, കോടമഞ്ഞണിഞ്ഞ മാമലകളിൽ സൂര്യന്റെ ചെറുകിരണങ്ങൾ മുത്തമിടുന്നതും കണ്ടാസ്വദിച്ചിരുന്ന്; ആവി പറക്കുന്ന ചൂടുചോറിലേക്ക് ചൂടൻ സാമ്പാറുമൊഴിച്ച്, ഒരു പപ്പടം പൊടിച്ചിട്ട് (അല്ലെങ്കിൽ ചൂടു കഞ്ഞിയിൽ ഇത്തിരി മോരൊഴിച്ചു ചേർത്തിളക്കി രണ്ടു കാന്താരി മുളകും പൊട്ടിച്ചിട്ട്) മത്തിവറുത്തതോ അല്ലെങ്കിൽ അതുപോലുള്ള ചെറുമീനുകൾ പൊരിച്ചതോ കൂട്ടി ഒരു പിടിയങ്ങു പിടിക്കുക!! ആഹാ...!! വല്ലാത്തൊരു ഒടുക്കത്തെ സ്വാദാണതിനു!! അത് ആസ്വദിച്ചറിയേണ്ട ഒരു രുചിവിശേഷം തന്നെയാണു. നിങ്ങൾ ഏതു ദേശക്കാരനെങ്കിലും ആയിക്കൊള്ളട്ടെ; മലമുകളിലെ ഹോം മെയ്ഡ് ഭക്ഷണം ഒരിക്കലെങ്കിലും രുചിച്ചു നോക്കിയിട്ടുണ്ടെങ്കിൽ... നിങ്ങളുടെ വിരസമായ ഒരു മദ്ധ്യാഹ്നത്തിൽ, വിശന്നിരിക്കുന്ന അവസ്ഥയിൽ ഇതിനേപറ്റി ഒന്നോർത്തു നോക്കിക്കോളൂ... ഒന്നു കഴിക്കാതെ തന്നെ നിങ്ങളുടെ നാവിൽ വെള്ളമൂറുന്നതും, വയർ നിറഞ്ഞതായി അനുഭവപ്പെടുന്നതും കാണാം. ഇത് ഇവിടത്തെ കാലവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന; ഉപബോധമനസ്സിന്റെ ചാഞ്ചല്യം മൂലമാകാം... ഏതായാലും ഈ പ്രതിഭാസം അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ...


(തുടരും)



Sunday, August 2, 2009

ഒറ്റക്കണ്ണിലൂടെ..


രാജമല്ലി!!
ഒറ്റക്കണ്ണിലൂടെ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP